Saturday, November 6, 2010

സ്പെഷ്യല്‍ ഗിഫ്റ്റ്‌

ഓഫീസില്‍നിന്ന് തളര്‍ന്നൊടിഞ്ഞു വന്ന് ഷൂസെല്ലാം അച്ചടക്കത്തോടെ രണ്ടു ദിക്കിലുമായി ഇട്ടിട്ട് റൂമിലേക്ക്‌ കേറി. ഡ്രസ്സ്‌ മാറുന്നതിന്റെ ഇടയില്‍ ഞാന്‍ കണ്ടു ഒരുത്തന്‍ ലാപ് ടോപിന്റെ മുന്നില്‍ എന്തോ പോയ ആരൊക്കെയോ പോലെ ഇരിക്കുന്നു.

"എന്താടാ..... ഡാ ജഗ്ഗൂ...എന്തു പറ്റി.....?"

വിളിച്ചു ചോദിച്ചിട്ട് ഒരനക്കവും ഇല്ല. അടുത്ത് ചെന്ന് നോക്കിപ്പോള്‍ മച്ചാന്‍ ഓര്‍ക്കുട്ടിലെ സ്ക്രാപ്‌ ബുക്ക്‌ തപ്പികൊണ്ടിരിക്കുന്നു. ഒന്ന് റിഫ്രെഷ് അടിച്ചിട്ട് ആത്മഗതം പറഞ്ഞു.

" മാങ്ങാത്തൊലി...! ഒന്നുപോലുമില്ലല്ലോ ദൈവമേ.... ഹൊ!!! "

"നീ കാര്യം പറ...." ഞാന്‍ അവന്റെ അടുത്തിരുന്നു.

" എടാ, ഇന്നലെ അവളുമായിട്ട് ഞാന്‍ സ്ക്രാപ്പിംഗ് ആയിരുന്നു. ഇന്നും സോള്ളാം എന്നുവിചാരിച്ച് ഇരുന്നതാ..... ഞാന്‍ ഒന്നുരണ്ടു സ്ക്രാപ്‌ അയച്ചു... " അവന്‍ എന്നോട് സോള്ളി.

"എന്നിട്ട്...?" ഞാന്‍ ഉഷാറായി.

" എന്നിട്ടെന്താ....ഇതിപ്പോ കാത്തിരുന്നിട്ട് മണിക്കൂര്‍ ഒന്നായി...നൊ റിപ്ലേ...." അവന്റെ വിഷമങ്ങള്‍ ഉഷാറായി നിന്ന എന്റെ നേര്‍ക്ക്‌ കൊട്ടി.

" അതിനിപ്പോ ഇങ്ങനെ ഇരുന്നിട്ട് എന്ത് കാര്യം...? നീ വാ....." ഞാന്‍ അവനെ വിളിച്ചുകൊണ്ട് പുറത്തേക്കു നടന്നു.

"അളിയാ... എന്ത് ചെയ്യും..? ഒരു സൊല്യൂഷന്‍ പ്ലീസ്‌....." അവന്‍ അത് വിടാനുള്ള ഭാവമില്ല.

അത് മനസിലായപ്പോള്‍ ഞാന്‍ ചുമ്മാ ഒരു സൊല്യൂഷന്‍ കൊടുത്തു.

" ഒരു കവിത എഴുതി അയക്കളിയാ.... നമുക്ക് നോക്കാലോ എന്താകൂന്ന്.... "

അപ്പൊത്തന്നെ എനിക്കുള്ളത് കിട്ടി. ഒരു കവിത ഞാന്‍ കൊടുക്കണം പോലും. കവിയേതാ തവിയേതാ എന്ന് തിരിച്ചറിയാത്ത ഞാന്‍...!!

നെറ്റില്‍ എവിടെയോ തപ്പി നാല് വരി കവിത അവനു കൊടുത്തു. അത് അവന്‍ അവന്റെ വാക്കുകള്‍ വച്ച് എഡിറ്റ്‌ ചെയ്ത് സ്ക്രാപ്‌ അയച്ചു. അവന്റെ ഉള്ളിലെ കവിയെ ആ കൊച്ച് അറിയട്ടെ എന്ന് കരുതിയാകണം.

അവന്‍ ലാപ്പില്‍ നോക്കി ഇരിക്കുന്നത് കണ്ട് ഞാന്‍ പുറത്തേക്കു ഇറങ്ങി. പെട്ടന്ന് തന്നെ അവന്റെ വിളി വന്നു. സൊല്യൂഷന്‍ ഓക്കേ ആയല്ലോ എന്ന് കരുതി ഞാന്‍ റൂമിലേക്ക്‌ ചെന്നു.

" ഇപ്പോള്‍ എങ്ങനെ ഉണ്ടടാ..... ചേട്ടന്മാര്‍ പറഞ്ഞു തന്നപോലെ ചെയ്തപ്പോള്‍ റിപ്ലേ കിട്ടിയല്ലേ.....? " ഞാന്‍ ഉറക്കെ ചോദിച്ചു. ഒന്നുരണ്ടുതവണ ലാപ്പിലെക്കും എന്റെ മുഖത്തേക്കും മാറിമാറി നോക്കിട്ടു പറഞ്ഞു..
" ആ സ്ക്രാപ്‌ കാണാനില്ലാടാ...... "

" ഞാനും ലാപ്പില്‍ നോക്കി. ശരിയാ...അത് കാണാനില്ല. വിവരമുള്ള ആ കൊച്ച് അത് സ്ക്രാപ്‌ വിലയ്ക്ക് പോലും കണക്കാക്കാന്‍ പറ്റാത്തതുകൊണ്ട് ഡിലീറ്റ്‌ ചെയ്തിരിക്കുന്നു. ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി. താടിക്ക് കയ്യും കൊടുത്ത് കസേരയില്‍ ഇരിക്കുന്നു. അത് കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്. ഇപ്പോഴാ നീ കവിയായെ എന്ന് മനസ്സില്‍ പറഞ്ഞു.

" നേരത്തെ സ്ക്രാപിനു റിപ്ലേ ഉണ്ടായില്ലന്നേ ഒള്ളു...... നീ പറഞ്ഞത് കേട്ടു ഇട്ടപ്പോള്‍ അവള്‍ അത് ഡിലീറ്റ്‌ ചെയ്തിരിക്കുന്നെടാ ദുഷ്ടാ...." എന്നുള്ള അവന്റെ ഡയലോഗ് കേട്ടപ്പോള്‍ എന്റെ ചിരിയുടെ ലെവല്‍ ഒന്ന് ഉയര്‍ന്നു...ഞാന്‍ റൂമിന്റെ പുറത്തേക്ക് ഓടിയതിന്റൊപ്പം എന്റെ മനസും കുറച്ചു വര്‍ഷങ്ങളുടെ പുറകിലേക്ക് ഓടി......

എട്ടാംക്ലാസ്‌ തുറന്നതിന്റെ ആദ്യ ആഴ്ച്ച, വിദ്യാ ട്യുഷന്‍ സെന്റെറിലെ ക്ലാസ്സ്‌ റൂമില്‍ മഴയില്‍ നനഞ്ഞ് തണുപ്പത്ത് ഒരു ബഞ്ചില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഇരുന്ന് ഒരുപോലെ വിറച്ചു. ക്ലാസ്സ്‌ തുടങ്ങാറായപ്പോള്‍ ഞങ്ങളുടെ ഇടയിലേക്ക് ചുരിദാര്‍ ഇട്ട ഒരു മെലിഞ്ഞ സുന്ദരിക്കുട്ടി കടന്നുവന്നു. അവള്‍ സ്കൂള്‍ യൂണിഫോമിലല്ലാതെ ചുരിദാര്‍ ഇട്ടിരിക്കുന്നത് കണ്ടപ്പോള്‍ ഞങ്ങള്‍ ഉറപ്പിച്ചു,

ഒന്നുകില്‍ ഇവള്‍ പുതിയ കുട്ടി, അല്ലേല്‍ പ്രൈവറ്റ് ആയി പഠിക്കാന്‍ വന്നിരിക്കുന്നത്. അങ്ങനെ ചിന്തിച്ചിരിക്കുമ്പോള്‍ പേരുപോലും ഒന്ന് പറയാതെ ആദ്യത്തെ ബഞ്ചില്‍ പോയിരുന്നു.

" ഇവള്‍ എവിടന്നു വരുന്നെടാ.....? " പേര് പറയത്തതിലുള്ള അമര്‍ഷം ദില്‍ജിത്ത് അടക്കിവച്ചില്ല.

ഞങ്ങള്‍ അഞ്ചുപേരുടെയും നോട്ടം അവളിലേക്കായി. ട്യൂഷന്‍ കഴിഞ്ഞ് സ്കൂളില്‍ ചെന്നു. ഇന്റര്‍വെല്‍ ആയപ്പോള്‍ എട്ട് A യിലെ ദീപു എന്റെ ക്ലാസ്സ്‌ ആയ എട്ട് B യിലേക്ക് ഓടി വന്നു.അവന്‍ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു.

" എടാ ആ പെങ്കൊച്ച് എന്റെ ക്ലാസ്സിലുണ്ട് , പുതിയ അഡ്മിഷന്‍ ആണ്. "

" പേരെന്താടാ ....??? "
ഞങ്ങള്‍ ബാക്കി നാലും ഒരേ സ്വരത്തില്‍, ഒരേ താളത്തില്‍, വളരെ ഒത്തൊരുമയോടെ ചോദിച്ചു.

" ഞാന്‍ ക്ലൂ തരാം പറ്റുമെങ്കില്‍ കണ്ടു പിടിച്ചോ..." എന്നും പറഞ്ഞ് രണ്ടുവരി നിമിഷ കടങ്കഥയും ചൊല്ലിക്കൊണ്ട് അവന്‍ പോയി.

" വാഴയിലുണ്ട് തേക്കിലില്ല
ആണിയിലുണ്ട് സ്ക്രൂവിലില്ല "

" വാണി !!!"

ഞങ്ങള്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. അപ്പോള്‍ എവിടെയോ ഒരു മിന്നായം.... കാതല്‍ അമ്പ് കൊണ്ടാച്ച്.....പിന്നെ അവളുടെ പുറകേ നടക്കല്‍ ആരംഭിച്ചു. അവള്‍ ഒന്ന് നോക്കുന്നത് തന്നെ, ഓണത്തിന് വിഷുകൈനീട്ടവും ക്രിസ്മസ് കേക്കും ഒരുമിച്ചു കിട്ടുന്ന പ്രതീതി ആയി.

അങ്ങനെ വാണിയുടെ ശ്രദ്ധ കിട്ടുന്നതിനായി പല അഭ്യാസങ്ങളും കാണിക്കാന്‍ തുടങ്ങി. സൈക്കിള്‍ ഒരു കൈ വിട്ടുചവിട്ടി , മുന്‍ചക്രം പൊക്കി ചവിട്ടി, രണ്ടു കൈയ്യും വിട്ടു ചവിട്ടി. അവസാനം നാലുകാലില്‍ റോഡില്‍ നിന്നും എഴുന്നേറ്റ് വീട്ടില്‍ പൊയ്ക്കൊണ്ടിരുന്നു.

" എടാ... ഇങ്ങനെ പോയാല്‍ ശരിയാകില്ല...നിന്റെ ഇഷ്ടം അവളെ അറിയിക്കണം." ദില്‍ജിത്ത് മൊഴിഞ്ഞു.

" അത് ഓക്കേ...ബട്ട്‌..... ആര് പോയി പറയും..? " പൊതുവേ ഇങ്ങനത്തെ കാര്യങ്ങള്‍ നേരിട്ട് പറഞ്ഞാല്‍ അതിലെ ത്രില്ല് പോകുമെന്ന് വിശ്വസിച്ചിരുന്ന ഞാന്‍ ചോദിച്ചു..

അങ്ങനെ ആ ദൗത്യം രാജീവ് ഏറ്റെടുത്തു.

" എന്ന് പറയണം...? " അവനു തിടുക്കമായി. " നാളെത്തന്നെ ആയിക്കോട്ടെ...അല്ലേ...."

പിറ്റേന്ന് രാവിലെ തന്നെ രാജീവ്‌ അവന്റെ ചുമതല ഭംഗിയായി തീര്‍ത്തിട്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു. ആകാംഷയോടെ നിന്നിരുന്ന ഞങ്ങള്‍ അവനോടു ചോദിച്ചു.

" കാര്യമെന്തായെടാ.....? "

അവന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. " ഞാന്‍ അവളോട്‌ നിന്റെ കാര്യം പറഞ്ഞു.അവള്‍ ഒന്നും മിണ്ടിയില്ല. ഡാ... മൗനം സമ്മതം എന്നല്ലേ...? ചെലവ് ഉണ്ടട്ടോ..... "

അങ്ങനെ പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ബെല്‍ അടിച്ചു. എല്ലാവരും ക്ലാസ്സിലേക്ക് പോയി. ഓരോന്ന് സ്വപ്നം കണ്ട് ഞാനും പോയി എന്റെ ബഞ്ചില്‍ ഇരുന്നു....

ടീച്ചര്‍ വന്നപാടെ പറഞ്ഞു.

" ഇന്ന് ക്ലാസ്സ്‌ ലീഡറെ തിരഞ്ഞെടുക്കുന്നു."

ആദ്യം തന്നെ ഇരിക്കുന്ന കുട്ടി ഞാന്‍ ആയതുകൊണ്ട് ടീച്ചര്‍ എന്റെ നേരെ കൈ ചൂണ്ടിക്കൊണ്ട് പറഞ്ഞു.

" നീ ഇന്നുമുതല്‍ ക്ലാസ്സ്‌ ലീഡര്‍..."

ഹായ്....! ലോട്ടറി അടിച്ചവന് സ്വര്‍ണമാല വഴിയില്‍ കിടന്നു കിട്ടിയ പോലെ ആയി. ഷൈന്‍ ചെയ്യാന്‍ ഇതില്‍കൂടുതല്‍ എന്തുവേണം...

ഉച്ചക്ക് ക്ലാസ്സ്‌ വിട്ടപ്പോള്‍ തന്നെ നേരെ ബാബു ചേട്ടന്റെ കടയിലേക്ക് ഓടി..കൂട്ടുകാര്‍ക്കൊക്കെ അമ്പതു പൈസയുടെ മിട്ടായി വാങ്ങി. സ്പെഷ്യല്‍ ആയി ഒരു മഞ്ച് എക്സ്ട്രാ വാങ്ങി.

ബട്ട്‌ ഒരു ഡൌട്ട്...!

" മഞ്ച് കൊടുത്താല്‍ അവള്‍ വാങ്ങിക്കോ..?"

അവരോട് ഞാന്‍ എന്റെ സംശയം അറിയിച്ചു. വാങ്ങുമോ ഇല്ലയോ എന്ന് അറിയാനുള്ള ചാന്‍സ് ദില്‍ജിത്തിന് കൊടുത്തു. അവന്‍ ചോദിയ്ക്കാന്‍ പോയി ചിരിച്ചുല്ലസിച്ചുകൊണ്ട്‌ തിരിച്ചു വരുന്നു.....

" എന്ത് പറഞ്ഞെടാ....? " ആകാംഷ അടക്കാനാകാതെ വിളിച്ചു ചോദിച്ചു.

അവന്‍ എല്ലാവരുടേം മുന്നില്‍ വച്ച് വിളിച്ചു പറഞ്ഞു...

" അളിയാ...ഞാന്‍ ചോദിച്ചപ്പോതന്നെ അവള്‍ മറുപടി തന്നടാ.... നിന്റെ അച്ഛനു കൊണ്ടുപോയി കൊടുക്കനാടാ അവള്‍ പറഞ്ഞെ...."

എന്റെ എല്ലാ സ്വപ്ന കോട്ടകളും തകരുന്നത് ഞാന്‍ അറിഞ്ഞു. കണ്ണിനു മുന്നിലെ വെള്ളത്തുള്ളിക്കിടയിലൂടെ ഞാന്‍ എല്ലാവരെയും നോക്കി. എല്ലാവരും ഉറക്കെ ചിരിക്കുന്നു...

" ഡാ... നീ ഏതു ലോകത്താ..... ഇതിനൊരു പരിഹാരം പറഞ്ഞു താടാ...... " ജഗ്ഗുന്റെ ചോദ്യം എന്നെ പ്രസെന്റിലേക്ക് കൊണ്ടുവന്നു..

പെട്ടന്ന് അവന്റെ കാര്യം ഓര്‍ത്തപ്പോ ഞാന്‍ ചിരിച്ചു...അന്ന് ചിരിച്ച് ചിരിച്ച് താഴെ വരെ വീണ അവന്റെ മുഖത്ത് നോക്കി പൊട്ടി പൊട്ടി ചിരിച്ചു.........

9 comments:

  1. പിന്നീട് ഞാന്‍ അറിഞ്ഞു ദില്‍ജിത്ത് പോയി ചോദിച്ചത് ഞാന്‍ ഒരു സാധനം തരാന്‍ ഇരിപ്പുണ്ട്, തന്നാല്‍ വാങ്ങിക്കോ എന്നാണെന്ന്. അവള്‍ വിചാരിച്ചത്രേ ലവ് ലെറ്റര്‍ ആണെന്ന്..... വരാനുള്ള വിളി വഴീല്‍ തങ്ങില്ലല്ലോ.........

    ReplyDelete
  2. സാരമില്ല മകാ..അവളുടെ ബാക്കി ( വേണി) ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. മഞ്ച് അവള്‍ക്കു കൊടുത്താലും മതി...

    ReplyDelete
  3. cool one dear .....keep writing ........

    ReplyDelete
  4. Eanthu ayirunu eada eande kavithaku oru kuzapam aval ipolum athu delete chythitilla..............

    ReplyDelete
  5. @അനോണി...: നടുക്കുള്ളതിനു കൊടുക്കാന്‍ പോയതിന്‍റെ ക്ഷീണം ഇനീം മാറീട്ടില്ല...

    @roopesh: താങ്ക്യു ഡിയര്‍....

    ReplyDelete
  6. @ജഗ്ഗു.: നിന്റെ വിശ്വാസം നിന്നെ മാത്രം രക്ഷിക്കട്ടെ....

    ReplyDelete
  7. ithine anoda jaggu pand karanj veezhthiyath???

    ReplyDelete
  8. @rakesh: athu ithallada. a sambhavam plus two padikkumbol ayirunnu.

    ReplyDelete