Sunday, August 7, 2011

കല്യാണത്തലേന്നത്തെ ആദ്യരാത്രി 2

തുടര്‍ച്ച.... (ക്ലിക്കൂ ആദ്യത്തെ വായിക്കാന്‍)

സഞ്ജയ്നെ വിളിക്കാന്‍ ഞങ്ങള്‍ ഗ്രൌണ്ടിലേക്ക് ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച പച്ചമടലിന്റെ ബാറ്റും പിടിച്ച് റണ്ണറിന്റെ സ്ഥാനത്ത് അവന്‍ നില്‍ക്കുന്നതാണ്.

" എടാ, ഒരു ബോള്‍ എങ്കിലും എന്നെകൊണ്ട് തൊടീക്കടാ.... " ബാറ്റ് ചെയ്യുന്ന പയ്യന്‍ അടിച്ചിട്ട് റണ്‍സിനായി ഓടുമ്പോള്‍ അവന്‍ പറയണത് ഞങ്ങള്‍ വ്യക്തമായി കേട്ടു.
ചെന്നപ്പോള്‍ത്തന്നെ കളി തീര്‍ന്നു. ഭാഗ്യം, അല്ലെങ്കില്‍ ഞങ്ങളുടെ ആത്മമിത്രം ഓടിയോടി തളരണത് കണ്ടുനില്‍ക്കണ്ട വന്നേനെ.

" നീ ഒക്കെ ഇനി മാച്ചും ഉണ്ടെന്നും പറഞ്ഞു വാ.... ഇനി ഞാന്‍ കളിക്കാനില്ല..... "

" വേണ്ടാ.... ഇന്ന് സ്പെഷ്യല്‍ ക്ലാസ്സ്‌ ഉള്ളതുകൊണ്ട് കുറച്ചുപേര്‍ ഇല്ല. അതുകൊണ്ടാ ചേട്ടനെ വിളിച്ചേ... " പിള്ളേരുടെ മറുപടിയില്‍ തൃപ്തനായി വടക്കേകരയുടെ വെങ്ങ്സാര്‍കര്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.

" എപ്പോ വന്നൂ...... വാടാ വാ വീട്ടിലേക്ക് പോകാം.. " ഞങ്ങളെ കണ്ടതിലുള്ള സന്തോഷം കൊണ്ടും ഇനി അവിടെ നിന്നാല്‍ ഞങ്ങളും കൂടി നാറ്റിക്കും എന്നുള്ള ഉള്‍വിളി കൊണ്ടും അവന്‍ ഞങ്ങളെ വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടില്‍ എത്തിയതും നേരെ കലവറയിലേക്ക് കാലെടുത്ത് കുത്തി. അവിടെ ബന്ധുക്കളായ ആണ്‍ പ്രജകള്‍ തെങ്ങ പൊതിക്കലും ചിരവലും ഒക്കെയായി മിസ്റ്റര്‍ പറയാട് ആവാന്‍ ശ്രമിക്കുന്നു. ഒഴിവു കിടന്ന പോസ്റ്റില്‍ ഞാനും രാകേഷും ജോയിന്‍ ചെയ്തു.ഒരു വേക്കന്‍സി വന്നപ്പോള്‍ പണിയെടുക്കാനല്ലെങ്കിലും ചിരണ്ടുന്ന തെങ്ങ തിന്നാനായി ജഗ്ഗുനേം വിളിച്ചു. പണിയെടുക്കല്‍ അവന്റെ നിലക്കും വിലക്കും ചേരാത്തത് കൊണ്ട് ഒരു കസേരയില്‍ ഇരുന്ന് ഞങ്ങളുടെ അധ്വാനത്തിന്റെ സൂപ്രവൈസര്‍ ആയി.

" മോനെ, ഒന്നും ഇല്ലിയോടാ വീശാന്‍......? " പിങ്ക്‌ ലുങ്കിചേട്ടന്റെ വക ഒരു ചോദ്യം സഞ്ജയ്‌ക്ക് .
ഇപ്പൊ സെറ്റപ്പാക്കാം എന്ന് ഉത്തരം കൊടുത്തുകൊണ്ട് അവന്‍ സ്കൂട്ടായി. ഞങ്ങള്‍ക്കുള്ളതിനെ പറ്റി ചോദിയ്ക്കാന്‍ ടൈം ഒട്ടും തരാതെ.

" സഞ്ജു മോന്റെ കൂട്ടുകാരൊക്കെ ഉണ്ടല്ലോ...... എന്തിനാ ചേച്ച്യേ ഇവരെകൊണ്ട് പണിയെടുപ്പിക്കണേ..... " അയല്‍വാസികളായ ചേച്ചിമാരൊക്കെ കലവറയിലേക്ക് വന്ന് തുടങ്ങി. പുരുഷപ്രജകള്‍ ഓരോരുത്തരായി കലവറയില്‍ നിന്നും കള്ളറയിലേക്ക് നീങ്ങി.

ചേച്ചിമാരെയും കലവറപണികളെയും അവോയ്ട് ചെയ്ത് പെണ്‍കുട്ടികള്‍ വല്ലവരും വന്നുണ്ടോന്ന് ശ്രദ്ധിച്ചിരുന്ന ജഗ്ഗുന്റെ കാത്തിരുപ്പ് അവസാനിപ്പിക്കാന്‍ കാരണമായത്‌ കനക ഒന്ന് കറുത്താല്‍ എങ്ങനെ ഇരിക്കുമോ അതുപോലത്തെ ഒരു ചേച്ചിയുടെ " നീ ആ രാജപ്പന്റെ മോന്‍ അല്ലെ...? എന്നാടാ ചെക്കാ നീ ഒളിച്ചോടി പോയിട്ട് തിരിച്ച് വന്നേ.... " എന്നാ ഒരു കൊച്ചു ചോദ്യമാണ്.

പിന്നെ ഞങ്ങള്‍ കാണുന്നത് ഇട്ടിരുന്ന ഷര്‍ട്ട്‌ ഊരി അരയില്‍ക്കെട്ടി ചാടി വരുന്ന ജഗ്ഗുനെ ആണ്. വന്നപാടെ എന്നെകൊണ്ട് വോളണ്ടറി റിടെയര്‍മെന്റ് എടുപ്പിച്ചു.

കുറച്ചു കഴിഞ്ഞ് സഞ്ജയ്‌ വന്ന് ഞങ്ങളെ വിളിച്ചില്ലായിരുന്നേല്‍ തേങ്ങ ചിരകി ചിരകി അവന്റെ ജീവിതം ഒഴിഞ്ഞ ചിരട്ടയെക്കാള്‍ കഷ്ടമായേനെ.

" ഡാ, ഇന്നാ പൈസ. പോയി സാധനം വാങ്ങ്. കൂട്ടത്തില്‍ കുറച്ച് മുല്ലപൂവും." എന്നും പറഞ്ഞ് സഞ്ജയ്‌ പൈസ നീട്ടി. അതും വാങ്ങി ജഗ്ഗുന്റൊപ്പം വണ്ടിയില്‍ കയറി പറവൂരിലേക്ക് പോയി. ബീവരെജ്‌ ഷോപ്പിലെ ക്യൂവില്‍ നിന്ന് ചോര നീരാക്കി കുപ്പിയും വാങ്ങി പുറത്തുകടന്നു. പോരുന്ന വഴിക്കുള്ള ഒരു പൂ കടയില്‍ കയറി പൂവും വാങ്ങി തിരിച്ച് വീട്ടിലെത്തിയപ്പോഴേക്കും കല്യാണവീട്ടില്‍ തിരക്കായി.

കണ്ടപാടെ രാകേഷിന്റെ സീസറല്ലേ എന്ന ചോദ്യത്തിന് ബിജോയിയാടാ എന്ന് ഉത്തരം കൊടുത്ത് സഞ്ജയ്യുടെ റൂമില്‍ കയറി. കുപ്പി കട്ടിലിന്റെ അടിയില്‍ ഭദ്രമായി വച്ച് പുറത്തിറങ്ങി. തിരിച്ചെത്തി വായ്‌ നോട്ടത്തില്‍ അവര്‍ക്ക് കമ്പനി കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ഒരു പുള്ളി ചുരിദാറുകാരി ചുള്ളത്തി അവിടേക്ക് വന്നു.പ്രഥമദൃഷ്ടിയില്‍ പ്രണയതാല്പര്യം തോന്നിയതിനാല്‍ അതിനെ ചൂണ്ട ഇടാന്‍ തീരുമാനിച്ചു.

' സ്വര്‍ണ്ണമീനിന്റെ ചേലൊത്ത കണ്ണാളെ ...
എന്റെ രോമാഞ്ചമായ്‌ മുന്നില്‍ വാ................. ' എന്ന ടേപ്പ്റിക്കാര്‍ഡിലെ ബി.ജി. മ്യൂസിക്‌ സപ്പോര്‍ട്ടില്‍ ആ പുള്ളിക്കാരി വീട്ടിലേക്ക് കയറിപോയി.

ഞാന്‍ പതുക്കെ എഴുന്നേറ്റ് അവന്റെ വീട്ടിലേക്കു നടന്നു. സഞ്ജയ്യുടെ റൂമില്‍ നിന്നും കുപ്പി എടുക്കാം എന്നുവിചാരിച്ച് വീട്ടിലേക്കു കയറാന്‍ തുടങ്ങിയപ്പോള്‍ ആ കുട്ടി അടുക്കള ഭാഗത്തുനില്‍ക്കുന്നു.അടുക്കള വഴിയും അകത്തെത്താമല്ലോ എന്ന കാരണത്താല്‍ ഞാന്‍ അടുക്കളവഴി കേറി. ആ കുട്ടിയെ കണ്ടതും വരുന്ന ഓരോരുത്തരെയും പരിചയപ്പെടെണ്ടത് ഒരു അഥിതി എന്ന നിലയില്‍ എന്റെ കടമ ആയതുകൊണ്ട് കേറി മുട്ടാന്‍ തീരുമാനിച്ചു. ഒരു തുടക്കം കിട്ടാന്‍ വേണ്ടി ചോദിച്ചു.

" സഞ്ജയ്‌ എന്ത്യേ...? "

" അകത്ത് തൂക്കി ഇട്ടിട്ടുണ്ട്. "

" എന്തുവാ....." ഞാന്‍ വാ പൊളിച്ചു.ദൈവമേ ഇനി ആരേലും പിടിച്ച് തൂക്കിയിട്ടോ അവനെ? സ്വന്തം വീടാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. അവര്‍ക്കും ക്ഷമയ്ക്ക് ഒരു ലിമിറ്റ് ഇല്ലേ...

" അല്ലാ, അവനെ എവിടെയാ തൂക്കിയിട്ടേക്കണേ ...? "

" സഞ്ചി അല്ലേ ചോദിച്ചേ...? "

" ഒന്നൂല. ഞാന്‍ മുറിയില്‍ ഒരു സാധനം വച്ചിട്ടുണ്ട്. അതെടുക്കാന്‍ വന്നതാ. നമുക്ക് പിന്നെ കാണാം.."

പ്രേമത്തിന്റെ പനിനീര്‍പ്പൂവ് കൊടുക്കാന്‍ പോയ എന്നെ സഞ്ചിയിലാക്കി ഉത്തരത്തില്‍ തൂക്കിയട്ടപോലത്തെ മാനസികാവസ്ഥയില്‍ ഞാന്‍ കുപ്പിയുമെടുത്ത് പോന്നു.

" എടാ, എന്തായി മുട്ടാന്‍ ചെന്നിട്ട്? വല്ല രക്ഷേം ഉണ്ടോ...? " ചെന്നപാടെ രാകേഷിന്റെ ചങ്കില്‍ കുത്തണ ചോദ്യം.

അവളെ പ്രേമിക്കുകയാണെങ്കില്‍ പാര്‍ക്കിലേക്ക് പോയാലോ എന്നുള്ള എന്റെ ചോദ്യത്തിന് പോര്‍ക്കിറച്ചി എനിക്ക് വേണ്ട എന്ന മറുപടി ആയിരിക്കും കിട്ടുക. അതുകൊണ്ട് പ്രഥമദൃഷ്ടിയില്‍ തോന്നിയ ഇഷ്ടം പ്രഥമസംസാരത്തില്‍ മതിയാക്കാം എന്നുള്ള തീരുമാനത്തില്‍ ഞാന്‍ എത്തിയതുകൊണ്ട് അവന് ഉത്തരം കൊടുത്തു.

" ഹേ.... അങ്ങനെ ഒന്നുമില്ല. ഒന്നില്ലേലും നമ്മുടെ സഞ്ജയ്‌യുടെ ഒരു ബന്ധുവല്ലേടാ..... "

" ഡാ... അതോക്കെയെടുത്ത് അപ്പുറത്തെ പറമ്പിലേക്ക് പോ.... ഞാന്‍ വെള്ളം എടുത്തുകൊണ്ട് വരാം" ജഗ്ഗു കലാപരിപാടിക്ക് തിടുക്കം കൂട്ടി.

ഞങ്ങള്‍ കുപ്പിയും അച്ചാറുമായി അടുത്തുള്ള പറമ്പിലെ മണല്‍തിട്ടയില്‍ ഇരുന്നു.വെള്ളവുമായി ജഗ്ഗു എത്തി.

" അച്ചാറുമാത്രമോ...? എന്നാ പരിപാടിയാടാ പോയി കറി വല്ലതും എടുത്തുകൊണ്ട് വാ... വീട്ടുകാരനായ സന്ജയ്നെ ജഗ്ഗു വീട്ടിലേക്കു ഓടിച്ചു. സമയം കുറച്ചു കഴിഞ്ഞിട്ടും കറി എടുക്കാന്‍ പോയവനെ കാണാതായപ്പോള്‍ രാകേഷ്‌ തിരക്കിയിറങ്ങി. പെട്ടന്ന് തന്നെ ഒരു പത്രം അവിയലും കൊണ്ട് എത്തി.

" അവന്‍ അവിടെ പിള്ളേരേം ചീത്ത പറഞ്ഞുകൊണ്ട് നിക്കുന്നു."

" എന്തിന്....? "

" അവിടെ കൊണ്ടുവന്ന് വച്ചിരിക്കുന്ന ഐസ് ക്രീം ബോക്സ്‌ തുറക്കരുത്, ഐസ് ക്രീം തണുത്ത്‌പോകുന്നും പറഞ്ഞ്..... "

" അളിയാ, ഇവര്‍ മൊത്തത്തില്‍ ഇങ്ങനെയാണോ....? " എന്റെ അനുഭവം കൊണ്ട് സംശയം സ്വാഭാവികം.

" ആ.... ആര്‍ക്കറിയാം. നീ അതോര്‍ത്തോണ്ട് നിക്കാതെ ഊത്തടെ....." രാകേഷ്‌ ഗ്ലാസ്‌ നീട്ടി.

മൂന്നു ഗ്ലാസില്‍ ഒഴിച്ചു. കല്യാണപെണ്ണിന്റെ ആങ്ങള ആയതുകൊണ്ടും പിറ്റേന്ന് രാവിലെ ചെറുക്കനെ മാല ഇട്ട് സ്വീകരിക്കണ്ടത് അവനായത് കൊണ്ടും സഞ്ജയ്‌ക്ക് കൊടുക്കരുതെന്ന് കേന്ദ്രത്തില്‍ നിന്നും ഓര്‍ഡര്‍ ഉണ്ടായിരുന്നു.

' ചിയേഴ്സ് ... ' മൂന്നു ഗ്ലാസും കൂട്ടി മുട്ടി.

" ഭ്രോഓഓഓ........" ഫസ്റ്റ് പെഗ്ഗില്‍ ജഗ്ഗു വക വാള്‍ ഒന്ന്. നേരെ മുന്നിലിരിക്കുന്ന ഞാന്‍ എന്റെ ദേഹത്തേക്ക് നോക്കി. ഭാഗ്യം. അവന് സ്നേഹമുണ്ട്. സൈഡിലേക്ക് ചരിഞ്ഞ് എടുത്ത വാള്‍ ഒതുക്കി വക്കുന്നു.

" എന്ത് പറ്റിയെടാ..... ? "

" ഹോ , പറ്റണില്ല... നിങ്ങള്‍ കഴിച്ചോ.. " അവന്‍ വായ കഴുകി.

ഒരു വളിച്ച ചിരി ചിരിച്ചിട്ട് രാകേഷ്‌ അടുത്തത് ഒഴിച്ചു. ഓരോ വിഷമങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞും. നടക്കാത്ത ആഗ്രഹങ്ങളെ കുറിച്ച് ഓര്‍ത്തെടുത്തു സങ്കടം ഉണ്ടാക്കിയും വെള്ളമടിക്ക് വാശി കൂട്ടി. കുപ്പി തീര്‍ന്നപ്പോഴേക്കും അത്താഴത്തിന് സമയമായി. പന്തിയില്‍ പോയാല്‍ പന്തികേടാണെന്നുകണ്ട് കലവറയുടെ പുറകില്‍ ഭക്ഷണം എത്തി.

വിശപ്പ്‌ പോയിട്ടും എന്തൊക്കയോ കഴിച്ചെന്ന് വരുത്തി അവിടെ നിന്നും എഴുന്നേറ്റു. കൈ കഴുകി വന്നപ്പോള്‍ ഒരു മൂത്രശങ്ക. വേലിയുടെ അടുത്തായി കാര്യം സാധിച്ചുകൊണ്ടിരുന്നപ്പോള്‍ പെട്ടന്ന് വേലിയുടെ ഇടയില്‍ നിന്നും എന്തോ ഒന്ന് നീണ്ട് വരുന്നു.

" ഈശോ...... എന്തിത്...!!? " ഞാന്‍ രണ്ടടി പുറകോട്ട് ചാടി വീണു. വീണിടത്തു കിടന്നു നോക്കുമ്പോള്‍ ഒരുത്തന്‍ ഞാന്‍ നിന്നതിന്റെ അടുത്തുള്ള മരത്തില്‍ ഏതോ പൈങ്കിളി പാട്ടും പാടി മരംചുറ്റിക്കൊണ്ടിരിക്കുന്നു. അവന്‍ കറങ്ങി വന്നപ്പോള്‍ വന്ന കാലാണ് ഞാന്‍ കണ്ടത്.

' ഈ പച്ചപാതിരാക്ക് പ്രിയതമയെ ഓര്‍ക്കുന്നതാകണം '

രാകേഷിനെയും വിളിച്ചുകൊണ്ട് ജഗ്ഗുന്റെം സഞ്ജയ്‌യുടെം അടുത്ത് ചെന്നു. കുറച്ചുനേരം കലവറ വിശേഷം സംസാരിച്ചും അവിടെ ഉള്ള ആളുകളോട് കത്തിയും വച്ചിരുന്ന് അവസാനം ഉറങ്ങാന്‍ എഴുനേറ്റു.

" വാടാ. അകത്ത് പായ ഇടാം.." സഞ്ജയ്‌ വീട്ടിലേക്കു പോകാന്‍ തുടങ്ങി.

" വേണ്ടാ അളിയാ.... ആ മണലിന്റെ മുകളില്‍ കിടക്കാം......" പറയുന്നത് രാകേഷാണോ അത് ഉള്ളിലെ ബിജോയ്‌ ആണോ എന്ന് പിടുത്തം കിട്ടുന്നില്ല.

" ഇവിടെ കിടക്കുമ്പോള്‍ ആകാശത്തെ നക്ഷത്രങ്ങളെ കാണാം, കാറ്റ് കൊള്ളാം , ....... " മണലില്‍ രാകേഷ്‌ സ്ഥാനം പിടിച്ചു.

" മോനേ, ഞാനില്ല. അവസാനം പറഞ്ഞ് പറഞ്ഞ് ഒരു കുഞ്ഞുനക്ഷത്രമായി കാമുകിയുടെ വീട് കാണാന്‍ പോകുന്ന പ്ലാന്‍ വരെ പറയും. ഞാന്‍ ഇവിടെ കിടന്നോളാം " ജഗ്ഗു കസേര കൂടിയിട്ട് കട്ടിലുണ്ടാക്കി.

" ഞാന്‍ വരാടാ." ഞാനും സഞ്ജയ്‌യും മണലില്‍ കിടന്നു.

ഉറക്കം വന്ന് കണ്ണ് ക്ലോസ് ചെയ്യുമ്പോള്‍ ഒരു സൗണ്ട്‌ ' ഗ്ക്രാ...................!!!! '

" ആരാടാ ഈ പാതിരാത്രിക്ക് ജുറാസിക്‌ പാര്‍ക്ക് ഇട്ടേക്കണെ ........ " ഉറക്കപിച്ചില്‍ സഞ്ജയ്‌ ചോദിച്ചു.

അതിനുള്ള ഉത്തരവും ' ഗ്ക്രാ...................!!!! '

ഒരുകണക്കിന് എഴുന്നേറ്റ് നോക്കി. സഞ്ജയ്‌ പാടുപെട്ടു ഉറക്കം വരുത്തുന്നു. രാകേഷിനെ നോക്കിയപ്പോള്‍ കണ്ടത് കിടന്ന കിടപ്പില്‍ അട്ട ചുരുണ്ട് കൂടുന്നപോലെ ഇടയ്ക്ക് .

" ഇവന്റെ വാളിനു നീളം കൂടും.... " തല പൊക്കി അധികനേരം നിക്കാനുള്ളശേഷി ഇല്ലാത്തതുകൊണ്ട് ഞാന്‍ കിടന്നു. ഒരു ഉറക്കം കഴിഞ്ഞ് കണ്ണൊന്നു തുറന്നപ്പോള്‍ പഞ്ചാര ഡയലോഗ് കേള്‍ക്കുന്നു.

" എന്താടാ പൊന്നേ.... ഇന്ന് വൈകിപ്പോയോ........ ? "

ഇതാരാ ഈ വെളുപ്പിന് വൈകി വന്നേ? ഒന്നും പിടി കിട്ടണില്ല. ലൈറ്റ് എല്ലാം അണച്ചത്കൊണ്ട് നോക്കിട്ടും കാര്യമില്ല.

" ഇന്ന് നമ്മുടെ ആദ്യരാത്രി ആയിട്ടും മോളു വൈകിയല്ലോടാ......."

കര്‍ത്താവേ...ഇതാരാ ഇത്ര ഓപ്പണ്‍എയര്‍ ആയിട്ട് ആദ്യരാത്രി ആഘോഷിക്കണേ

കഷ്ടപ്പെട്ട് എഴുന്നേറ്റപ്പോഴേക്കും ആരോ അവിടെ ലൈറ്റ് ഇട്ടു. ആ കാഴ്ച ഞാന്‍ കണ്ടു. അതുകൊണ്ട് മതിയാകാതെ വന്നപ്പോ സഞ്ജയ്‌യെ വിളിച്ച് എഴുന്നേപ്പിച്ച് കാണിച്ചുകൊടുത്തു.

" എനിക്ക് ഒരണ്ണം കൂടി താടാ ചക്കരേ...... " എന്നും പറഞ്ഞ് അടുത്ത് വന്ന് കിടന്നിരുന്ന പട്ടിക്ക് മുത്തം കൊടുക്കുന്നു.
ഇത് കണ്ടുകൊണ്ടും ലൈറ്റ് ഇട്ട കലവറ സഹായി ചേച്ചി ഇത് കണ്ടിട്ടുള്ള ഡയലോഗ് കേട്ടും ഞങ്ങള്‍ തരിച്ചിരുന്നു.

" ഒരു പട്ടിക്ക് പോലും ഇപ്പൊ രക്ഷയില്ലാതെയായല്ലോ ദൈവമേ......... "

11 comments:

  1. " എന്താടാ പൊന്നേ.... ഇന്ന് വൈകിപ്പോയോ........ ? "

    ഇതാരാ ഈ വെളുപ്പിന് വൈകി വന്നേ? ഒന്നും പിടി കിട്ടണില്ല. ലൈറ്റ് എല്ലാം അണച്ചത്കൊണ്ട് നോക്കിട്ടും കാര്യമില്ല.

    " ഇന്ന് നമ്മുടെ ആദ്യരാത്രി ആയിട്ടും മോളു വൈകിയല്ലോടാ......."

    ഒരു കല്യാണ കഥ......

    ReplyDelete
  2. ഹഹ തകർത്തൂ മാ‍ഷേ..സഞ്ചിയും പോർക്കിറച്ചിയും കലവറ കള്ളറ എന്നീ പ്രയോഗങ്ങൾ ക്ഷ പിടിച്ചു..

    പിറ്റെ ദിവസത്തെ കാര്യങ്ങൾ കൂടി എഴുതൂ..

    വിശാൽ ഭായിയുടെ കൊടകര പുരാണം വായിക്കുന്ന രസം..!

    ReplyDelete
  3. കുഞ്ഞേട്ടാ നന്ദി.... ഈശോ..... കൊടകരപുരാണവുമായി ഒരു താരതമ്യമോ..... ഇതില്‍ പരം ഭാഗ്യം ഉണ്ടോ? പക്ഷെ വിശാലേട്ടന്‍ സഹിക്കൂലട്ടോ......... :)

    ReplyDelete
  4. എടാ കൊച്ചു ബിബി !
    അടിപൊളി

    ReplyDelete
  5. ഒരു കല്യാണ വീട്ടില്‍ നടക്കുന്ന രസകരമായ സംഭവങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിച്ചു...ആശംസകള്‍ ,,,,

    ReplyDelete
  6. @ബാവാ ഓ ബാബാ.... നന്ദി....
    @ഫൈസല്‍ ഇക്കാ.. കല്യാണവീട്ടിലെ കാര്യങ്ങള്‍ ഇങ്ങനെ അങ്ങ് പുറത്തറിയിക്കാം. :)

    ReplyDelete
  7. കലക്കി അളിയോ.......നമിച്ചു......എന്നെ ഇങ്ങനെ ചിരിപിച്ച് കൊല്ലാതെടാ......ഉഗ്രന്‍ ശൈലി....കലക്കീടുണ്ടെട....:)

    ReplyDelete
  8. കൊള്ളാം അടിപൊളി..... ... ല്ക്ലൈമാക്സ്‌ സൂപ്പര്‍ ...... ഒട്ടും പ്രദീശികാത്ത ക്ലൈമാക്സ്‌.........

    ReplyDelete
  9. കൊള്ളാം മാ‍ഷേ, അടിപൊളി ക്ലൈമാക്സ്‌!!!!

    ReplyDelete
  10. @VIVEK: അളിയോ നന്ദി..
    @lubabamol: :) താങ്ക്സ് ഡാ
    @വേനൽപക്ഷി: അപ്പൊ മാഷ്‌ ഈ വഴി പറക്കുന്നുണ്ട്‌ :)

    ReplyDelete
  11. Garnishment Of Bank Amount Of
    You might be thinking that this is a unpredicted decision.
    Actually, I've been seeing Credit Union a number of time now. I've trusted
    them with the tiny charge savings accounts of the children.
    They have just lately been good to my children and have showed higher interest
    with regards to savings than get.
    With no reduction on any interest, I shouldn't be able to pay the monthly payments. I have to choose between a loan a static correction and a property foreclosure. I would far prefer some of the former, and renowned would as all right. 6.25% is the most I'll be able to manage, even if My family
    and i cut all concerning my expenses out the
    picture. Pls consider my software seriously and I
    am hoping to hear way more from you across the matter.
    "It is my hope that this track record shocks us into action. For those of folks already committed as a way to fighting climate change, I hope this method causes us to partner with much more urgency," writes Kim.

    While it is entirely possible regarding bad credit loan of The united states will announce its
    website is in order to purely accidental causes, until they to push out a statement that clarifies what happens (and they have said
    that they are at present trying to get through to the root of some sort
    of problem), the concern will grow. The silver lining, perhaps, could end up an increased appreciation in the American public of view of the cyber
    terror attack problems and also potential. Suppose Bank of The united
    state's website is vulnerable, then it looks all banks' net sites and
    financial support frames could be prone to a cyber fear attack as very.

    Direct Deposit Bonus: Until this offer may undoubtedly last forever,
    fortunately they'll give we $25 just for setting up direct deposit into very own Guaranty checking report.
    Visiting across employment choices in newspapers or job portals is likely to be an elating experience these days. One have the ability to always be optimistic to come all around advertisements from service providers of his or her choice or perhaps even the variety out of jobs on propose. Companies like MRPL or ISRO put on their own personal job vacancies inside these columns, in order for being visible so as to eligible candidates. Everyone gets the new fair chance who they apply because of the jobs on offer, as each their eligibility as qualifications. Financial jobs are also advertised in kinds of columns as beautifully as in the net portals.
    You could find that the internet account gives the public rather less variety when it to be able to withdrawing your money and using it's for purchases moreover online.

    ha Prestigious posts > Posts such as specialist officers, chartered accountants and computer savvy
    officers are unsurprisingly quite prestigious. In the provider circuit,
    these can be well counted among the senior class Method officers and therefore,
    people who know the wish and characteristics of these ranks, will attend the specific Indian Bank employment 2013.

    Was developed part of each of our 2013, postings as a consequence of vacancies will find yourself
    out and persons selected through the final lists will pick up
    their appointments. ISRO or Japan Space Research Organisation jobs are
    but also quite prestigious. These are well-known jobs, considered in awe by people of
    the island. Lots of scientists are desperate to find a place in the results
    in ISRO recruitment 2013. Bad Credit Loans

    ReplyDelete